ഷാരോൺ വധക്കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മ ഉടൻ പുറത്തിറങ്ങില്ല; കാരണമിതാണ്….

by | Sep 26, 2023

ഷാരോൺ വധക്കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മ ഉടൻ പുറത്തിറങ്ങില്ല; കാരണമിതാണ്….

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ഉടൻ ജയലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കില്ല. കഴിഞ്ഞ ദിവസമാണ് കാമുകനായിരുന്ന ഷാരോൺ രാജനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഗ്രീഷ്മയ്ക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നതിനാലാണ് കൊലപാതക കേസിലെ പ്രതിക്ക് ജയലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തത്. അതേസമയം ഗ്രീഷ്മക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടി അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടുകളിൽ തന്നെ സാധ്യതകൾ ഉണ്ടായിരുന്നു എന്നുള്ളതാണ് അഭിഭാഷക സംഘടനകളും, പൊതുജനങ്ങളും ആരോപണങ്ങൾ ഉന്നയിക്കുന്നത്. പെൺകുട്ടിയുടെ സ്ഥാനത്ത് ഒരു ചെറുപ്പക്കാരൻ ആയിരുന്നുവെങ്കിൽ അവന്റെ വിധി ഇന്ന് എന്താകുമായിരുന്നു എന്നുള്ള ചോദ്യവും ഉന്നയിക്കുന്നുണ്ട്. ഒരു കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരനെ ഇല്ലായ്മ ചെയ്തിട്ട് ജയിലിനുള്ളിൽ പോലും സുഖലോലുപമായ ജീവിതം ആയിരുന്നു ഗ്രീഷ്മയ്ക്ക് ലഭിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഏറെയും ചർച്ച ചെയ്യപ്പെടുന്നത്. മറ്റൊരു അന്വേഷണ ഏജൻസിയെ ഏൽപ്പച്ച് കേസ് പുനർ അന്വേഷിക്കണം എന്നും. ആവശ്യപ്പെടുന്നവരും ഉണ്ട്. അതേസമയം കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് മാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അങ്ങനെയെങ്കിൽ മുൻ ക്രിമിനൽ പശ്ചാത്തലം ഉള്ള പ്രതികളെ മാത്രമേ ഇനി കോടതിയിൽ ശിക്ഷിക്കാവു എന്നും അന്വേഷണ സംഘങ്ങളുമായി സഹകരിക്കുന്ന പക്ഷം മറ്റുള്ള പ്രതികൾക്കും തുല്യനീതി നടപ്പിലാക്കണമെന്നും ഒരു വിഭാഗം ജനങ്ങൾ കോടതിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. പെൺകുട്ടിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ചെറിയതോതിൽ ആദ്യമാദ്യം വിഷം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത്. ചിലപ്പോൾ മാസങ്ങളും ദിവസങ്ങളും കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകളും അതിനുള്ള സാഹചര്യവും മനസ്സിലാക്കിയ പെൺകുട്ടിക്ക് എങ്ങനെ ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരിക്കും. പഴുതുകളടച്ചു രക്ഷപ്പെടുന്നതിനുവേണ്ടി അന്വേഷണസംഘം പ്രതി ഗ്രീഷ്മയെ സഹായിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും ഷാരോണിന്റെ ബന്ധുക്കളും നാട്ടുകാരും നാടിനെ നടുക്കിയ ഈ കൊലപാതകം ലോകമെമ്പാടുമിരുന്ന് വീക്ഷിച്ച ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക്...