വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

by | Sep 17, 2025

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണവും ബദൽ മാർഗങ്ങളുടെ അവസ്ഥയും

വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ സമന്വയനഗർ വഴി തിരിഞ്ഞ് മാങ്കുളം – മുണ്ടക്കൽവാരം – പാറക്കൽ – മൂളയം പാലം വഴിയാണ് ആറ്റിങ്ങൽ റോഡിലേക്കുള്ള യാത്ര തുടരുന്നത്. ചെറിയ വാഹനങ്ങൾക്ക് യാത്രാസൗകര്യം ലഭിച്ചാലും, ഭാരവാഹനങ്ങൾക്ക് ഈ വഴിയാത്ര സാഹസികമായിത്തീരുന്നു.

കഴിഞ്ഞ ദിവസം സമന്വയനഗർ ഭാഗത്ത് ഒരു തടിലോറി ബ്രേക്ക്ഡൗൺ ആയതിനെ തുടർന്ന്, മണിക്കൂറുകളോളം ദീർഘദൂര ബസുകളും അടിയന്തര ആവശ്യത്തിനുള്ള യാത്രക്കാരും കുടുങ്ങിക്കിടക്കേണ്ടിവന്നു. അവസാനം, മറ്റു വാഹനങ്ങളിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ലോറി സൈഡിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം തുറന്നുപോയത്. ഇത്തരം അവസ്ഥകൾ ആവർത്തിക്കാതിരിക്കാനായി, ബദൽ മാർഗങ്ങൾ ഭാരവാഹനങ്ങൾക്കും അനുയോജ്യമാണോ എന്ന് മുൻകൂട്ടി പരിശോധിക്കുന്നത് അധികാരികളുടെ ഉത്തരവാദിത്തമാണ്.

വഴികളിൽ പല ഭാഗങ്ങളിലും താഴ്ന്നുകിടക്കുന്ന കേബിൾ വയറുകളും, റോഡിലേക്ക് ചായുന്ന മരച്ചില്ലകളും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. പ്രത്യേകിച്ച് ബസ് ജനൽസീറ്റിൽ ഇരിക്കുന്നവർക്ക് അപകടസാധ്യത കൂടുതലാണ്.

രാത്രികാലങ്ങളിൽ തൈക്കാട് ജംഗ്ഷനിലും പിരപ്പൻകോട് ഭാഗത്തും വാഹനങ്ങൾക്ക് മാർഗനിർദ്ദേശം നൽകാൻ വനിതകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും, അവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. ഈ പ്രദേശങ്ങളിൽ ദൂരെ നിന്ന് തന്നെ തിരിച്ചറിയാവുന്ന തരത്തിലുള്ള ലൈറ്റുകൾ സ്ഥാപിക്കുന്നത് അടിയന്തരമാണ്.

മേൽപ്പാലം പൂർത്തിയായാലും, ദീർഘകാല ഗതാഗത പരിഹാരങ്ങൾ തേടേണ്ടത് അനിവാര്യമാണ്. നിലവിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനെ പഴയ മാർക്കറ്റ് റോഡിലേക്കു മാറ്റുകയും, മാർക്കറ്റ് പ്രദേശത്ത് മറ്റൊരു ഇടം കണ്ടെത്തുകയും ചെയ്യുന്നതാണ് ഉചിതം. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ നിലവിലെ ബസ് സ്റ്റാൻഡ് സ്ഥലത്തേക്ക് മാറ്റി, അവിടെ പുതിയ കെട്ടിടങ്ങൾ ഉയർത്തുകയാണെങ്കിൽ നഗരത്തിനും യാത്രക്കാർക്കും കൂടുതൽ സൗകര്യം ലഭിക്കും. കൂടാതെ, വലിയൊരു ഗ്രൗണ്ട് പാർക്കിംഗിനായി മാറ്റി, നിശ്ചിത ഫീസിന് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി അനുവദിച്ചാൽ ഗതാഗത പ്രശ്നങ്ങൾ ഏറെ കുറയ്ക്കാനാകും.

ബദൽ മാർഗങ്ങൾ വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ റോഡുകൾ നിരീക്ഷിക്കുകയും, തടസ്സങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് അധികാരികളുടെ അടിയന്തര പരിഗണനയാകേണ്ടതാണ്. ഒരു വാഹനം ബ്രേക്ക്ഡൗൺ ആയാൽ പിന്നിലെ എല്ലാ വാഹനങ്ങളും മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വരുന്ന അവസ്ഥ ഇനി ആവർത്തിക്കാതിരിക്കണമെന്നതാണ് പൊതുജനങ്ങളുടെ പ്രതീക്ഷ.

NEWS DESK VENJARAMOODU

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും

ഡോ. ജോൺസ് കെ. മംഗലത്തിന് ശ്രദ്ധാഞ്ജലി: അഞ്ചാം വാർഷിക അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ​തൃശ്ശൂർ: പൂമല - അനേകായിരം പേരെ ഇരുളിടങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച 'പുനർജനി' ഡി-അഡിക്ഷൻ സെന്ററിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ. ജോൺസ് കെ....

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന്

ഇരുപതിനായിരം ജീവിതങ്ങൾക്ക് വെളിച്ചം നൽകിയ മദ്യാസക്തരുടെ രക്ഷകൻ; ജോൺസൺ മാഷിൻ്റെ അഞ്ചാം ചരമവാർഷികം നവംബർ 25-ന് ​പൂമല (തൃശ്ശൂർ): ഇരുപത് വർഷത്തിലധികം മദ്യാസക്തിയുടെ ദുരിതമനുഭവിച്ച ശേഷം, സ്വന്തം ജീവിതത്തെ മാറ്റിയെഴുതി, പിന്നീട് ഇരുപതിനായിരത്തിലധികം മദ്യാസക്തരെ...

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ​കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ

​മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ ഭീഷണിയും പീഡനങ്ങളും തുടരുന്നു; ആശങ്കയിൽ സാധാരണക്കാർ ​തിരുവനന്തപുരം: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണികൾ വർധിക്കുന്നതായി വ്യാപകമായ പരാതികൾ. 5000 രൂപ പോലുള്ള ചെറിയ തുകകൾ നൽകി സാധാരണക്കാരെ കെണിയിൽപ്പെടുത്തി ഉയർന്ന പലിശ ഈടാക്കുകയും...

സ്മാർട്ട് ചോയ്‌സ് – ഫ്രീഡം ഡ്രൈവ്’

'സ്മാർട്ട് ചോയ്‌സ് – ഫ്രീഡം ഡ്രൈവ്' ​ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെ അകറ്റാൻ ലക്ഷ്യമിട്ട് ട്രാൻസ്‌ഫോമേഴ്‌സും ബ്ലോസ്സവും കൗൺസിലിംഗ് സംഘടനകളും ചേർന്ന് 'സ്മാർട്ട് ചോയ്‌സ് – ഫ്രീഡം ഡ്രൈവ്' എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ​സ്ക്രീൻ, മയക്കുമരുന്ന് ലഹരികളുടെ...