മദ്യലഹരിയിൽ ആംബുലൻസ് ഓട്ടം നിരവധി വാഹനങ്ങളിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചു.വെഞ്ഞാറമൂട് രാത്രി 11 മണിയോടെ വെഞ്ഞാറമൂട് ഭാഗത് നിന്നും അമിത വേഗതയിൽ എത്തിയ ആംബുലൻസ് സമന്വയാ നഗറിൽ വച്ച് കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര മറാസോ വാഹനത്തിൽ ഇടിക്കുകയും ആംബുലൻസ് നിർത്താതെ മറ്റു വാഹനങ്ങൾക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തു. തുടർന്ന് വാഹനാപകടം നേരിൽ കണ്ട പ്രദേശവാസികൾ ആംബുലൻസ് ഡ്രൈവറെ കോലിയ കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടർന്ന് പിടികൂടുകയും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥിനെ വിവരം അറിയിക്കുകയും ചെയ്‌തു.
ഉടൻതന്നെ പോലീസ് എത്തുകയും ആംബുലൻസ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ അമിത മദ്യലഹരിയിൽ ആയിരുന്നു എന്ന് കണ്ടെത്തി.
അതേസമയം വെഞ്ഞാറമൂട്ടിൽ നിന്നും ഒന്നിലധികം വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനുശേഷമാണ് ആംബുലൻസ് സമന്വയ നഗറിൽ എത്തിയത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റ മുൻ വശവും, ഗ്ലാസും പൂർണമായും തകർന്നു എന്നിട്ടും ഡ്രൈവർ വാഹനവുമായി ഏകദേശം മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. കൃത്യ സമയത്ത് നാട്ടുകാർ വാഹനം തടഞ്ഞത് കൊണ്ട് കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. വിവരമറിഞ്ഞു പോത്തൻകോട് പോലീസും സംഭവ സ്ഥലത്തു എത്തിയിരുന്നു.

0 Comments