ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന മദ്യം വിറ്റയാൾ എക്സൈസിന്റെ പിടിയിൽ .
വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കല്ലറ കുറ്റിമൂട് ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിവന്ന കല്ലറ പള്ളിമുക്ക് അഭിനാൻ മൻസിൽ സുലൈമാൻ മകൻ 42 വയസ്സുള്ള ഷിബുവിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. കല്ലറ കുറ്റിമൂട് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലും കറങ്ങിനടന്ന് മദ്യവിൽപ്പന നടന്നു വരുന്നു എന്നുള്ള നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. ഒന്നാം തീയതിയും രണ്ടാം തീയതിയും മദ്യഷാപ്പുകൾ അവധിയായതിനാൽ മദ്യം ശേഖരിച്ചുവച്ച് അമിത വിലയ്ക്ക് മദ്യവിൽപ്പന നടത്തിവരവേയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഓട്ടോറിക്ഷ ഇടിപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ രഹസ്യ അറ തീർത്താണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. പ്രതിയിൽ നിന്നും 20 കുപ്പി മദ്യവും മദ്യം വിറ്റ വകയിലുള്ള പൈസയും കണ്ടെടുത്തിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.റെയ്ഡിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർ സതീഷ് കുമാർ എക്സൈസ് ഓഫീസർമാരായ ഷിജിൻ, അനീഷ്, ലിബിൻ എന്നിവരും പങ്കെടുത്തു.
ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ കഠിനംകുളം സെന്റ് മൈക്കിൾ സ്‌കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെയാണ് (വയസ്സ് 22) തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാരക രാസലഹരി...
0 Comments