നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയെ കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പോലീസ് വെഞ്ഞാറമൂട് നിന്നും പിടികൂടി.
വെഞ്ഞാറമൂട് : നിരവധി തവണ ലഹരി കടത്ത് കേസിൽ പിടിക്കപ്പെട്ട വെഞ്ഞാറമൂട് കോട്ടുകുന്നം ഇടവം പറമ്പ് വൃന്ദാവനത്തിൽ സുകുമാരപിള്ള മകൻ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെ (40) യാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.
1200 ഗ്രാം കഞ്ചാവ്,6 ചെറിയ ബോട്ടിൽ ഹാശിഷ് ഓയിൽ, നാടൻ തോക്ക്, നാടൻ ബോംബ് 6 എണ്ണം, കാട്ടു പന്നിയുടെ തലയോട്ടി, കാട്ടു പന്നിയുടെ നെയ്യ്, പെരുമ്പാമ്പിന്റെ നെയ്യ്, നാലു ലക്ഷത്തോളം രൂപ,
എന്നിവയാണ് പോലീസ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
തെലുങ്കാനയിൽ വിതരണം ചെയ്യുന്ന സർക്കാർ റേഷൻ അരി 11 ചാക്കോളം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു കഞ്ചാവും മറ്റു മാരകമായ മയക്കുമരുന്നും കടത്താൻ വേണ്ടിയാണ് ദിലീപ് റേഷൻ അരിയും കടത്തിയിരുന്നത്. സംസ്ഥാനത്ത് തന്നെ വലിയ തോതിലുള്ള മയക്കുമരുന്ന് വിപണനമാണ് ഇയാളിലൂടെ നടന്നുവന്നിരുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഇയാളുടെ ഇടപാടുകാരാണ്.
സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ പ്രഭുല്ല( 32 ) യെയും പോലീസ് പ്രതിയാക്കി കേസെടുത്തിട്ടുണ്ട് ഭാര്യയാണ് വീട്ടിൽ ചില്ലറ വിപണനം നടത്തിവന്നിരുന്നത്.
വീട്ടിലേക്ക് ആരും കടന്നുചെല്ലാത്ത രീതിയിൽ പത്തോളം നായ്ക്കളെയാണ് വളർത്തുന്നത് നിരവധി മയക്കുമരുന്ന് വിപണന കേസുകളിൽ മുന്നേയും ദിലീപ് പിടിക്കപ്പെട്ടിട്ടുണ്ട്. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരം റൂറൽ എസ്. പി ഡാൻസാഫ് ടീം ഡിവൈഎസ്പി രാസിത്തിനു കൈമാറുകയും തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും നേതൃത്വത്തിൽ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ്, സബ് ഇൻസ്പെക്ടർമാരായ മനോജ്, ശശിധരൻ നായർ, ഡാൻസ് ടീം സബ് ഇൻസ്പെക്ടർമാരായ ബിജുഹക്ക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജു, സി,പി,ഒ.മാരായ ഷിജു ഉമേഷ് ബാബു,വിനീഷ് സുനിൽരാജ്, വനിതാ പോലീസ് ഓഫീസർ സ്റ്റെഫി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് …
0 Comments